+91 9892580744
gospelbroadcast@yahoo.com

Mar-16-32M-ഒരു പിന്മാറ്റക്കാരന് റെ യാത്ര

Mar-16-32M-ഒരു പിന്മാറ്റക്കാരന് റെ യാത്ര

LWGB Malayalam Podcast
LWGB Malayalam Podcast
Mar-16-32M-ഒരു പിന്മാറ്റക്കാരന് റെ യാത്ര
Loading
/

32M_ഒരു പിന്മാറ്റക്കാരന് റെ യാത്ര

ഉല്‍പത്തി 38. 1 അക്കാലത്ത് യെഹൂദാ തന്റെ സഹോദരന്മാരെ വിട്ട് ഹീരാ എന്നു പേരുള്ള ഒരു അദുല്ലാമ്യന്റെ അടുക്കൽ ചെന്നു;
2 അവിടെ ശൂവാ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ടു; അവളെ പരിഗ്രഹിച്ച് അവളുടെ അടുക്കൽ ചെന്നു.
3 അവൾ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; അവന് ഏർ എന്നു പേരിട്ടു.
4 അവൾ പിന്നെയും ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; അവന് ഓനാൻ എന്നു പേരിട്ടു.
5 അവൾ പിന്നെയും ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; അവന് ശേലാ എന്നു പേരിട്ടു. അവൾ ഇവനെ പ്രസവിച്ചപ്പോൾ അവൻ കെസീബിൽ ആയിരുന്നു.
7 യെഹൂദായുടെ ആദ്യജാതനായ ഏർ യഹോവയ്ക്ക് അനിഷ്ടനായിരുന്നതുകൊണ്ട് യഹോവ അവനെ മരിപ്പിച്ചു.
8 അപ്പോൾ യെഹൂദാ ഓനാനോട്: നിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്ന് അവളോടു ദേവരധർമം അനുഷ്ഠിച്ച്, ജ്യേഷ്ഠന്റെ പേർക്കു സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു.
9 എന്നാൽ ആ സന്തതി തൻറേതായിരിക്കയില്ല എന്ന് ഓനാൻ അറികകൊണ്ട് ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നപ്പോൾ ജ്യേഷ്ഠനു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിനു നിലത്തു വീഴ്ത്തിക്കളഞ്ഞു.
10 അവൻ ചെയ്തതു യഹോവയ്ക്ക് അനിഷ്ടമായിരുന്നതുകൊണ്ട് അവൻ ഇവനെയും മരിപ്പിച്ചു.
11 അപ്പോൾ യെഹൂദാ തന്റെ മരുമകളായ താമാരോട്: എന്റെ മകൻ ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്റെ വീട്ടിൽ വിധവയായി പാർക്ക എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുത് എന്ന് അവൻ വിചാരിച്ചു; അങ്ങനെ താമാർ അപ്പന്റെ വീട്ടിൽ പോയി പാർത്തു.

നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സേന്‍റ് അഗസ്റ്റിന്‍ തന്‍റെ യൌവ്വന പ്രായത്തില്‍ പാപത്തിന്‍റെ ഇമ്പങ്ങളില്‍ മുഴുകി ജീവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു. ദൈവഭക്തയായ തന്‍റെ അമ്മ മോണിക്കാ തനിക്കു വേണ്ടി എപ്പോഴും കണ്ണുനീരോടെ പ്രാര്‍ത്ഥിക്ക പതിവായിരുന്നു. തന്‍റെ മകനേ ദൈവത്തിങ്കലേക്ക് കൊണ്ടുവരേണ്ടതിന്ന് ഒരു ഭക്തനായ പാസ്റ്ററുടെ അടുക്കല്‍ പോയി കണ്ണീരോടെ തന്‍റെ സങ്കടം പറഞ്ഞു. “ഇത്രയും കണ്ണീരിൻ്റെ കുഞ്ഞ് നശിക്കുന്നത് അസാധ്യമാണ്” എന്ന് പറഞ്ഞ് മോണിക്കയെ ആ ദൈവഭക്തന്‍ ആശ്വസിപ്പിച്ചു. അടുത്ത വര്‍ഷം അഗസ്റ്റിന്‍ തന്‍റെ പാപജീവിതത്തില്‍ നിന്ന് അനുതപിച്ച് ദൈവത്തിങ്കലേക്ക് തിരിഞ്ഞു. ദൈവം ശക്തമായി ഉപയോഗിച്ച ആദിമ സഭാ പിതാക്കന്മാരില്‍ ഒരാളായി അദ്ദേഹം രൂപാന്തരപ്പെട്ടു. യെഹൂദാ ജനിച്ചപ്പോള്‍ ലേയാ വിശ്വാസത്തോടു കൂടി ഇപ്പോൾ ഞാൻ യഹോവയെ സ്തുതിക്കും എന്ന് അവൾ പറഞ്ഞു; യഹൂദയുടെ പേരിൻ്റെ അർത്ഥം ആഘോഷം അല്ലെങ്കിൽ സ്തുതി എന്നാണ്. എന്നിരുന്നാലും, അവൻ്റെ ജീവിതത്തിൻ്റെ ആദ്യഭാഗത്ത്, ദൈവത്തെ സ്തുതിക്കാൻ മതിയായതൊന്നും തന്നെ നമുക്ക് കാണുവാന്‍ സാധിക്കയില്ല.

ബൈബിൾ ദൈവശ്വാസീയമായിരുന്നല്ലെങ്കിൽ, ഉല്പത്തി 38 അതില്‍ ഉണ്ടാകുമായിരുന്നില്ല. ഈ അദ്ധ്യായം യാക്കോബിൻ്റെ മക്കളായ വാഗ്ദത്തത്തിൻ്റെ അവകാശികളെ നല്ല വെളിച്ചത്തിലല്ല ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ നമ്മൾ മറച്ചുവെക്കുന്ന കാര്യങ്ങൾ പൂർണ്ണമായി പൊതുദർശനത്തിൽ തൂക്കിയിടാൻ ദൈവം പലപ്പോഴും മുന്‍ കൈയെടുത്തിട്ടുണ്ട്. നമ്മെ നാണിപ്പിക്കുവാനല്ല മറിച്ച് എത്ര താണനിലയില്‍നിന്നും ഒരു വ്യക്തിയെ ദൈവത്തിന്ന് രക്ഷിക്കുവാന്‍ സാധിക്കും എന്ന് കാണിക്കേണ്ടതിന്ന് അത് നമ്മുടെ ഉപദേശത്തിനായി അവിടെ എഴുതി വെച്ചിരിക്കുന്നു. യെഹൂദാ ഒരു സ്വാഭാവിക നേതാവായിരുന്നു, എന്നാൽ അവൻ തൻ്റെ സഹോദരന്മാരെ അനുസരണക്കേടിലും ക്രൂരതയിലും നയിക്കുവാനും, പണലാഭത്തിന് തന്‍റെ സഹോദരനെ വില്‍ക്കുവാനുമായിരുന്നു ആ കഴിവ് ഉപയോഗിച്ചത്.

യെഹൂദാ തൻ്റെ സഹോദരന്മാരെ വിട്ടുപോയി എന്ന് നാം വായിക്കുന്നു. ഇത് എല്ലായ്പ്പോഴും ഒരു അപകട സൂചനയാണ്. നാം ദൈവജനത്തിൽ നിന്ന് അകന്നുപോകുമ്പോഴാണ് നമ്മുടെ ജീവിത്തില്‍ ദൈവത്തില്‍ നിന്നുള്ള അകല്‍ച്ച ആരംഭിക്കുന്നത്. ബൈബിൾ നമ്മോട് എല്ലാവരോടും പറയുന്നു: “33 വഞ്ചിക്കപ്പെടരുതു, “ദുർഭാഷണത്താൽ സദാചാരം കെട്ടുപോകുന്നു.'” (1 കൊരി. 15:33). പ്രതീക്ഷിച്ചിരുന്നതുപോലെ, അവൻ തൻ്റെ അമ്മാവനായ ഏശാവിൻ്റെ മാതൃക പിന്തുടർന്നു, തൻ്റെ പിതാവിനും ദൈവത്തിനും സ്വീകാര്യമല്ലെന്ന് അറിഞ്ഞിട്ടും ഒരു കനാന്യ സ്ത്രീയെ അവന്‍ വിവാഹം കഴിച്ചു. യിസഹാക്കിന് സ്വന്തം കുടുംബക്കാരിൽ നിന്നല്ലാതെ, ക നാന്യരിൽ നിന്ന് ഭാര്യയെ എടുക്കരുതെന്ന് അബ്രഹാം തൻ്റെ ദാസനെ ഉപദേശിച്ചത് അവൻ നിശ്ചയമായും അറിഞ്ഞിരിക്കണം, മറിച്ച് . ചില നൂറ്റാണ്ടുകള്ക്ക് ശേഷം കനാന്യർ നാശത്തിന് വിധേയരാകുമെന്ന് അവൻ കേട്ടിരിക്കണം. എന്നിട്ടും അവന്‍ ആ ദേശത്തു നിന്ന് ഒരു വധുവിനെ എടുക്കാൻ തീരുമാനിച്ചു.

ഈ തീരുമാനത്തിന്ന് യെഹൂദാ കനത്ത വില നല്‍കേണ്ടതായി വന്നു. അവിശ്വാസിയായ അമ്മയെപ്പോലെ ദൈവഭയമില്ലാതെ വളർന്നതിനാൽ തന്‍റെ രണ്ട് ആൺമക്കൾ ചെറുപ്പത്തിൽ തന്നെ മരിക്കുവാനിടയായി. തൻ്റെ സഹോദരങ്ങളെ വിട്ടുപോകേണ്ടി വന്നതില്‍ നിന്ന് യെഹൂദയുടെ ഭാര്യ വ്യക്തമായും യാക്കോബിന്‍റെ കുടുംബവുമായി ചേരുവാന്‍ താല്‍പര്യപെട്ടില്ല എന്ന് മനസ്സിലാക്കാം. അന്ധവിശ്വാസത്തിൽ നിന്ന്, ആ സമയത്ത് തൻ്റെ ഏറ്റവും ഇളയതും ശേഷിച്ചതുമായ ഏക മകനെ താമറിന് നൽകാൻ യഹൂദ മടിച്ചു. എന്നാൽ ദൈവത്തെ പ്രസാദിപ്പിക്കുവാൻ തൻ്റെ മകനെ പരിശീലിപ്പിക്കുന്നതിനുപകരം, അവൻ താമരിനോട് കള്ളം പറയുകയും അക്കാലത്തെ സ്ത്രീകൾക്ക് ഏറ്റവും വലിയ ശാപമായി കണ്ടിരുന്ന വൈധവ്യത്തില്‍ തുടരുവാന്‍ അവളെ നിർബന്ധിക്കയും ചെയ്തു.

യെഹൂദയുടെ ജീവിതം പാപത്തിന്‍റെ ചക്രാകാര ചുഴിയില്‍ താഴേക്കുന്ന പോകുന്ന കാഴ്ചയാണ് നാമിവിടെ തുടര്‍ന്ന് കാണുന്നത്. തന്‍റെ കാമത്തെ തൃപ്തിപ്പെടുത്താൻ ഒരു വേശ്യയെ സന്ദര്‍ശിക്കയും, കാപട്യത്തോടെ അതേ പ്രവൃത്തിക്ക് താമാറിനെ ശിക്ഷിക്കുവാന്‍ തുനിയുകയും ചെയ്യുന്നു. തന്‍റെ ഇളയ മകനായ ശേലയെ താമാറിന്ന് ഭര്‍ത്താവായി നല്‍കുവാനുള്ള നിയമപരമായ ചുമതല അവനുണ്ടായിരുന്നു.അത് നിറവേറ്റാതെ വേശ്യയുടെ അടുക്കല്‍ പോയതിലൂടെ മറ്റാരുടെയെങ്കിലും ഭാര്യയെയോ, മകളെയോ, സഹോദരിയെയോ അല്ലെങ്കിൽ മരുമകളെതന്നയോ വശീകരിച്ചിരിക്കാമെന്ന് സമ്മതിക്കാൻ അദ്ദേഹം തയ്യാറായില്ല. അവൾക്ക് വിശദീകരിക്കാൻ അവസരം നൽകാതെ അവൻ പെട്ടെന്ന് തന്നെ വിധി കല്‍പിച്ചു. അവൻ രക്തദാഹിയായിരുന്നു, താമറിനെ ജീവനോടെ ദഹിപ്പിക്കാൻ അവന്‍ തയ്യാറായി. താൻ ഒരു വേശ്യയോടൊപ്പമാണ് കിടന്നതെന്ന് മറ്റുള്ളവർ അറിയരുതെന്ന് അവൻ ആഗ്രഹിച്ചു, പക്ഷേ തൻ്റെ മരുമകളെ അതേ കാര്യത്തിന് വിധിക്കാൻ തിടുക്കംകൂട്ടിയതായി നാം കാണുന്നു.

ദാവീദിൻ്റെ കോപം പാവപ്പെട്ടവൻ്റെ ആട്ടിൻകുട്ടിയെ എടുത്ത മനുഷ്യനു നേരെ ജ്വലിച്ചതുപോലെ, തൻ്റെ സ്വന്തം പാപം മറച്ചുവെക്കുമ്പോൾ തന്നെ തൻ്റെ മരുമകളുടെ പാപം കണ്ട് യഹൂദ കോപിച്ചു. എന്നാൽ അവൻ്റെ മുദ്രാമോതിരം കണ്ടപ്പോൾ “ആ മനുഷ്യൻ നീ തന്നെ” എന്ന നിര്‍ണ്ണായക നിമിഷം വന്നു. ഒഴിഞ്ഞു മാറുന്നതിന്ന് പകരം താമാർ ചെയ്ത പ്രവൃത്തിയിൽ ന്യായമുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു, തെളിവ് ഹാജരാക്കിയപ്പോൾ കുട്ടികളെ തൻ്റേതായിരുന്നു എന്ന് അവന്‍ അംഗീകരിച്ചു. അവൻ പില്‍കാലത്ത് ഒരു നല്ല നേതാവായി പക്വത പ്രാപിച്ചതും, തൻ്റെ സഹോദരങ്ങളെ നയിക്കുവാൻ ദൈവത്തിന് അവനെ ഉപയോഗിക്കാൻ കഴിഞ്ഞതും ഈ കാരണം കൊണ്ടായിരിക്കാം.

താമരിനെക്കുറിച്ച് ഒരു വാക്ക്. അവൾ കനാന്യക്കാരിയായിരിക്കാം, ആ അവസ്ഥയില്‍ തുടരുകയാണെങ്കിൽ, അവൾക്ക് അബ്രഹാമിൻ്റെയും ഇസഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവവുമായി വലിയ ബന്ധമുണ്ടാകുമായിരുന്നില്ല. എന്നാൽ ഈ അദ്ധ്യായത്തിൽ നിന്ന്, യഹൂദയുടെയും അത് മൂലം അബ്രഹാമിൻ്റെയും കുടുംബത്തോടുള്ള അവളുടെ അഗാധമായ വിശ്വസ്തത നാം കാണുന്നു. സഹോദരൻറെ വിധവയെ വിവാഹം കഴിക്കുവാനുള്ള ദൈവവഴിലൂടെ യഹൂദയുടെ പുത്രനിലൂടെ മക്കളുണ്ടാകുവാന്‍ തനിക്ക് അവസരം ലഭിക്കുന്നില്ലെന്ന് കണ്ട് അവൾ അത് യഹൂദയിൽ നിന്ന് തന്നെ തേടിയതായി നാം കാണുന്നു. ദൈവം തിരഞ്ഞെടുത്ത കുടുംബത്തിൻ്റെ ഭാഗമാകാനുള്ള അവകാശത്തിന്നായി അവൾ പോരാടി, അത് ഉപേക്ഷിക്കുവാൻ അവൾ വിസമ്മതിച്ചു. യെഹൂദയുടെ മൂത്ത മകന്‍റെ ഭാര്യയായി തന്നെ തിഞ്ഞെടുത്തതു മൂലം, ദൈവം അബ്രഹാമിന് നൽകിയ വാഗ്ദാനത്തില്‍ തനിക്കും ഒരു പങ്ക് വേണം എന്നവള്‍ തിരിച്ചറിഞ്ഞതില്‍ നിന്ന് അവൾ ആ വാഗ്ദത്തിന്ന് വലിയ വില കല്പിച്ചതായി മനസ്സിലാക്കാം. നമ്മുടെ അനുഗ്രഹീതനായ കർത്താവിൻ്റെ വംശാവലിയിൽ അവൾ ഇടം നേടിയതിൽ അതിശയിക്കാനില്ല. യഹൂദ അത് തിരിച്ചറിഞ്ഞു, അവൾ എന്നിലും നീതിയുള്ളവൾ എന്ന് പറഞ്ഞു. യാക്കോബിനെയും താമാറിനെയും പോലെ ജീവിത്തില്‍ പല പരാജയങ്ങളുണ്ടായിട്ടും, പല കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ മന്ദതയുണ്ടായിരുന്നിട്ടും, ദൈവിക വാഗ്ദത്തങ്ങളില്‍ വിശ്വസിക്കുകയും, തന്നെ അന്വേഷിക്കുന്നവർക്ക് പ്രതിഫലം നൽകുന്നവനാണെന്ന് മനസ്സിലാക്കി ജീവിക്കുന്നവരെ ദൈവം അങ്ങേയറ്റം വിലമതിക്കുന്നു. ദൈവാനുഗ്രഹത്തിൽ പങ്കുചേരാനുള്ള അവരുടെ വലിയ ആഗ്രഹമാണ് ഇങ്ങനെയുള്ളവരെ വ്യത്യസ്തരാക്കുന്നത്.

ദൈവം അടിച്ചമർത്തുന്നവരുടെ പക്ഷത്തല്ല മറിച്ച് അടിച്ചമർത്തപ്പെട്ടവരുടെയും ഇരകളുടെയും പക്ഷത്താണെന്ന് ഈ സംഭവത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. അധികാരത്തിലുള്ളവർ തങ്ങളുടെ ചുമതലയിലുള്ളവരെ വ്രണപ്പെടുത്താതിരിക്കാൻ ജാഗ്രത പാലിക്കേണ്ടതുണ്ട്, കാരണം ദൈവം അവരുടെ ന്യായം ഏറ്റെടുക്കും. അധികാരം സേവനത്തിനാണ്, ആധിപത്യത്തിനല്ല. യജമാനന്മാർക്കും അടിമകൾക്കും യജമാനനായി നമ്മുടെ, കർത്താവുണ്ട് എന്ന് നാം മറന്ന് പോകരുത്.

ഈ ഭാഗത്ത്, ദൈവത്തിൻ്റെ വിശുദ്ധിയുടെയും കൃപയുടെയും സമ്പൂർണ്ണ സംയോജനമാണ് നാം കാണുന്നത്. യഹൂദയുടെ രണ്ട് പുത്രന്മാരെ അവരുടെ പാപം നിമിത്തം ശിക്ഷിച്ചപ്പോൾ ദൈവത്തിൻ്റെ വിശുദ്ധിയെയാണ് നാം കാണുന്നത്. എന്നാൽ യഹൂദയുടെയും താമറിൻ്റെയും ഗുരുതരമായ പാപത്തിലൂടെ ജനിച്ച അവരുടെ മകൻ പെരെസ് കര്‍ത്താവായ യേശുവിൻ്റെ വംശാവലിയുടെ ഭാഗമായിത്തീര്‍ന്നതിലൂടെ ദൈവത്തിന്‍റെ കൃപയും നമുക്കീ ഭാഗത്ത് ദര്‍ശിക്കാവുന്നതാണ്. നിങ്ങൾ ചിന്തിച്ചേക്കാം, “എന്തുകൊണ്ടാണ് ദൈവം അവരുടെ പാപത്തിന് ഏറിനെയും ഓനാനെയും ശിക്ഷിച്ചത്, പക്ഷേ യഹൂദയെയും താമറിനെയും കൊന്നില്ല. ?” അതിന്നുള്ള ഉത്തരം മറഞ്ഞിരിക്കുന്നത് ദൈവത്തിൻ്റെ അവ്യക്തമായ പരമാധികാര ത്തിലുള്ളതാണ്. ദൈവത്തിന് മാത്രം അറിയാവുന്ന കാരണങ്ങളാൽ, ഏര്‍, ഓര്‍ന്നാന്‍ എന്നിവരെ തൻ്റെ ന്യായവിധിയുടെ ഉദാഹരണങ്ങളാക്കാൻ അവൻ തിരഞ്ഞെടുത്തു, എന്നാൽ യഹൂദയെയും താമറിനെയും അവൻ്റെ പരമാധികാര കൃപയുടെ ഉദാഹരണങ്ങളാക്കി. എന്നാൽ ദൈവം തൻ്റെ വിശുദ്ധിയിൽ പാപികളെ വിധിക്കുകയും തൻ്റെ ജനത്തെ ശിക്ഷിക്കുകയും ചെയ്യുന്നുവെന്ന് രണ്ട് ഭാഗത്തും നമുക്ക് കാണാവുന്നതാണ്. യഹൂദ കൊല്ലപ്പെട്ടില്ലെങ്കിലും, അവൻ കർത്താവിനാൽ ശിക്ഷിക്കപ്പെട്ടു. പ്രായപൂർത്തിയായ രണ്ട് ആൺമക്കളെ അദ്ദേഹത്തിന് നഷ്ടപ്പെട്ടു. അവൻ പിന്നീട് ദേശത്തുണ്ടായ ക്ഷാമത്തിലൂടെ കടന്നുപോകുകയും, സഹോദരനായ ബെന്യാമീനെ നഷ്ടപ്പെടുമെന്ന ഹൃദയ വേദന അനുഭവിക്കയും. താൻ നിന്ദിച്ച സഹോദരൻ്റെ മുമ്പിൽ കുമ്പിടേണ്ടിവരികയും ചെയ്തു.

ഒരു പൊതുവായ നിരീക്ഷണം. തൻ്റെ മക്കൾ മരിക്കുന്നത് എന്തുകൊണ്ടാണെന്ന് യഹൂദയ്ക്ക് അറിയില്ലായിരുന്നു. അവർ താമരിനെ വിവാഹം കഴിച്ചു മരിച്ചു എന്നു മാത്രം താന്‍ കണ്ടു. ഓര്‍ന്നാനും താമറും തനിച്ചായിരിക്കുമ്പോൾ അവർക്കിടയിൽ സംഭവിച്ചത് ഉല്‍പത്തി പുസ്തകം എഴുതിയ മോശെ എങ്ങനെ അറിഞ്ഞു? ഓർക്കുക, നമുക്ക് മനുഷ്യരിൽ നിന്നോ, മാതാപിതാക്കളിൽ നിന്നോ പല കാര്യങ്ങൾ മറച്ചുവെക്കാന്‍ സാധിച്ചേക്കാം, എന്നാൽ നമുക്ക് നമ്മുടെ കർത്താവിൽ നിന്ന് ഒന്നും മറയ്ക്കാൻ കഴിയില്ല. “അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു.” (എബ്രായർ 4:13). കാപട്യവും മറച്ചുവെക്കലും വ്യർത്ഥമാണ്, അത് അനാവശ്യമാണ്, അത് വിപരീതഫലമാണ് ഉണ്ടാക്കുക. എല്ലായ്‌പ്പോഴും കർത്താവിൻ്റെ കൺമുമ്പിൽ ബോധപൂർവവും മനസ്സോടെയും ജീവിക്കുക എന്നതാണ് നമുക്ക് ഏറ്റവും നല്ലത്. ഞാൻ കർത്താവിനെ എപ്പോഴും എൻ്റെ മുമ്പിൽ വെച്ചിരിക്കുന്നു. അവൻ എൻ്റെ വലത്തുഭാഗത്തുള്ളതിനാൽ ഞാൻ കുലുങ്ങിപ്പോകയില്ല എന്ന് സങ്കീര്‍ത്തനക്കാരനോടൊരുമിച്ച് നമുക്കും പറയാം. ഇതാണ് സന്തോഷവും സുരക്ഷിതവുമായ ജീവിതത്തിൻ്റെ രഹസ്യം. ദൈവത്തിന്ന് സ്തേത്രം.

Post a comment