LWGB Malayalam Podcast
LWGB Malayalam Podcast
Feb-01-01M-ആരംഭത്തില് ദൈവം
Loading
/

ആരംഭത്തില്‍ ദൈവം
ഉല്‍പത്തി 1.ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിച്ചു.

വര്‍ങ്ങള്‍ക്ക് മുമ്പ്, ഈ നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍, ഒരു വ്യക്തിയുടെ കാര്‍ വഴിയില്‍ വെച്ച് കേടായി. അയാള്‍ തന്‍റെ കാര്‍ നന്നാക്കുവാന്‍ ആവുന്നതും ശ്രമിച്ചെങ്കിലും തനിക്കതിന്ന് കഴിഞ്ഞില്ല. ഇങ്ങനെ വിഷമിച്ച് നില്‍ക്കുന്ന സമയത്ത് ആ വഴിയായി ഒരപരിചിതന്‍ കടന്നു വന്നു. തന്‍റെ വാഹനത്തില്‍ നിന്ന് ഇറങ്ങിയശേഷം വിഷമസന്ധിയിലായ വ്യക്തിയെ സഹായിക്കുവാന്‍ തുനിഞ്ഞു. അല്പസമയം അദ്ദേഹം കാറിന്‍റെ എന്ജിനിന്‍ പരിശോധിച്ചശേഷം, ചില ക്രമീകരണങ്ങള്‍ ചെയ്തതിന്നു ശേഷം കാര്‍ സ്റ്റാര്‍ട്ടാക്കുവാന്‍ ആവശ്യപ്പെട്ടു. പൊടുന്നനേ കാര്‍ സ്റ്റാര്‍ട്ടാവുകയും ചെയ്തു. ഇത്ര പെട്ടന്ന് ഇതിന്‍റെ പ്രശ്നം മനസ്സിലായത് എങ്ങനെയെന്ന് ചോദിച്ചതിന്, ആ അപരിചിതന്‍ ഇങ്ങനെ ഉത്തരം പറഞ്ഞു. “എന്‍റെ പേര് ഹെന്റി ഫോര്‍ഡ്. ഞാനാണ് ഈ കാര്‍ നിര്‍മ്മിച്ചത്, ഇത് പ്രവര്‍ത്തിപ്പിക്കേണ്ടത് എങ്ങനെയെന്ന് എനിക്കറിയാം.”

നമുക്ക് ചുറ്റുമുള്ളതും നമ്മിൽ കാണുന്നതുമായ എല്ലാം ദൈവത്തിൽ നിന്നാണ് ആരംഭിക്കുന്നത്.

അവനാണ് എല്ലാറ്റിന്‍റെയും ഉറവിടം. ഒരു ഉൽപ്പന്നത്തിന്‍റെ ജീവിത ചക്രത്തിൽ ഒരു സ്രഷ്ടാവ് അല്ലെങ്കിൽ കണ്ടുപിടുത്തക്കാരൻ അല്ലെങ്കിൽ ഡിസൈനർ വളരെ സവിശേഷമായ ഒരു സ്ഥാനം വഹിക്കുന്നു. മനോഹരമായ എന്തെങ്കിലും കാണുമ്പോൾ നമ്മൾ ചോദിക്കും “ആരാണ് ഇത് ഉണ്ടാക്കിയത്?”. ഇതിന്‍റെ ഉപയോഗത്തെക്കുറിച്ച് സംശയം തോന്നുമ്പോൾ, നാം സേവന മാനുവൽ തിരയുന്നു. എന്തെങ്കിലും പ്രവർത്തിക്കുന്നില്ലെങ്കിൽ, നാം അംഗീകൃത സേവന കേന്ദ്രം തേടിപ്പോകുന്നു. അതിനാൽ ഉൽപ്പന്നവുമായി ബന്ധപ്പെട്ട എല്ലാം അതിന്‍റെ സ്രഷ്ടാവിനെ പരാമർശിക്കുന്നു. സ്രഷ്ടാവിനെ അഭിനന്ദിക്കുമ്പോൾ നാം സ്രഷ്ടാവിങ്കലേക്ക് മടങ്ങുന്നു, അതിന്‍റെ ഉപയോഗത്തെക്കുറിച്ച് സംശയം തോന്നുമ്പോൾ നാം അവനെ ഓര്‍ക്കുന്നു, എന്തെങ്കിലും പ്രവർത്തനരഹിതമാകുമ്പോള്‍ നാം അവനിലേക്ക് മടങ്ങുന്നു.

ദൈവം ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ബൈബിൾ ആരംഭിക്കുന്നത്. അവന്‍റെ അസ്തിത്വം യുക്തിപരമോ, ശാസ്ത്രീയമോ ആയ ‘തെളിവിന്‍റെ’ അടിസ്ഥാനത്തിലല്ല, മറിച്ച് വെളിപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് വിശ്വസിക്കപ്പെടുന്നത്. ദൈവശ്വാസീയമായ തന്‍റെ വചനത്തിലൂടെയാണ് നമുക്ക് ദൈവം തന്‍റെ വെളിപ്പാടുകളെ നല്‍കിയിട്ടുള്ളത്. തന്‍റെ സ്രഷ്ടിയില്‍ ദൈവത്തിന്‍റെ മുഖമുദ്ര നമുക്ക് കാണാവുന്നതാണ്. സര്‍വ്വ സ്രഷ്ടികളിലും വെളിപ്പെട്ടു കാണുന്ന ജ്ഞാനവും, ഘടനയും നമ്മെ ദൈവത്തിങ്കലേക്ക് നയിക്കുന്നു. അതിനാൽ ശാസ്ത്രത്തിന്‍റെ സത്യസന്ധമായ പഠനം നമ്മെ നമ്മുടെ കർത്താവിലേക്ക് നയിക്കും.

ഈ വെളിപ്പാടുകള്‍ വിശ്വാസത്താലാണ് നാം സ്വീകരിക്കേണ്ടതാണ്. വെളിപ്പാടിന്‍റെ ഫലമല്ലാത്ത വിശ്വാസം വിശ്വാസമല്ല, അത് മനുഷ്യന്‍റെ മാറിക്കൊണ്ടിരിക്കുന്ന പ്രസ്താവനകളെ അടിസ്ഥാനമാക്കിയുള്ള അഭിപ്രായം മാത്രമാണ്. ദൈവവചനം വാക്കുകളിലൂടെയുള്ള വെളിപ്പാടാണ്, അത് നമ്മുടെ ഗ്രാഹ്യത്തിനും തിരുത്തലിനും പ്രോത്സാഹനത്തിനുമായി എഴുതിയതാണ്. ദൈവവചനത്തില്‍ തന്‍റെ സ്വരൂപത്തില്‍ സൃഷ്ടിച്ച മനുഷ്യരുമായി ദൈവത്തിന്‍റെ ഇടപെടലിന്‍റെ എണ്ണമറ്റ ഉദാഹരണങ്ങൾ നമുക്കുണ്ട്. അതിനാൽ ദൈവത്തിന്‍റെ വെളിപ്പാടിന്‍റെ പ്രാഥമിക ഉറവിടമായ അവന്‍റെ വചനത്തിലൂടെ ദൈവം ആരാണെന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്.

ഈ അന്ത്യകാലത്തില്‍ ദൈവം തന്‍റെ പുത്രനായ യേശുക്രിസ്തു മുഖാന്തരം വ്യക്തമായിട്ട് തന്നെതന്നെ വെളിപ്പെടുത്തിയിരിക്കുന്നു. എബ്ര 1.1 ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു 2 ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.

അവൻ എല്ലാം സൃഷ്ടിക്കുക മാത്രമല്ല, അവയെ പരിപാലിക്കുകയും ചെയ്യുന്നു.
നെഹ 9.6 നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.
സങ്കീ 100. 3 യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവർ ആകുന്നു; അവന്‍റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ.

ദൈവത്തെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട് മൂന്ന് കാര്യങ്ങളുണ്ട്.

1.അവൻ നമ്മുടെ സ്രഷ്ടാവാണ്, അവന്‍റെ കൈവേലയായ നാം, നമ്മുടെ ജീവിതത്തിന്‍റെ അര്‍ത്ഥവും, പൂര്‍ണ്ണതയും കണ്ടെത്തുന്നത് അവനില്‍ മാത്രമാണ്. നാം അവന്‍റെ സന്തോഷത്തിനായി സ്രഷ്ടിക്കപ്പെട്ടതാണ്.
വെളിപ്പാട് 4. 11 കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്‍റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.
1 കൊരി 8.6 പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.

2.അവൻ നമ്മുടെ സ്രഷ്ടാവായതുകൊണ്ട്, നമുക്ക് ഏറ്റവും നല്ലത് എന്താണെന്ന് അവനറിയാം. അവന്‍ സര്‍വ്വശക്തനാണെന്നുള്ള വസ്തുത കൂടാതെ തന്‍റെ ഉദ്ദേശങ്ങളെല്ലാം തികഞ്ഞ ജ്ഞാനത്തിലും, പരിപൂര്‍ണ്ണമായുള്ള സ്നേഹത്തിലും, നന്മയിലും, നീതിയിലും അടിസ്ഥാനപ്പെട്ടതാണെന്ന് തന്‍റെ വചനം നമ്മോട് പറയുന്നു. നമ്മുടെ അറിവിലും, ജ്ഞാനത്തിലുമുള്ള പരിമിതി മൂലം നമുക്ക് ഏറ്റവും നല്ലതെന്താണെന്നുള്ള തിരിച്ചറിവുണ്ടാകുവാനും, അതു മുഖാന്തരം ശരിയായുളള രീതയില്‍ നമ്മുടെ ജീവിതം ക്രമീകരിക്കുവാനും നമുക്ക് സാധിക്കുന്നില്ല.

നമുക്ക് ഏറ്റവും മികച്ചത് എന്താണെന്നുളതിനെക്കുറിച്ച് നമുക്ക് ശരിക്കും ഒരു നിഗമനത്തിലെത്താൻ കഴികയില്ല. ആത്യന്തികമായി അത് നമ്മെ എങ്ങോട്ട് നയിക്കുമെന്ന് പ്രവചിക്കുവാന്‍ നമ്മുടെ മാനുഷ ബുദ്ധിയില്‍ സാധ്യമല്ല. ഇന്ന് നാം എടുക്കുന്ന തീരുമാനങ്ങൾ ഒന്നുകിൽ നമ്മെ അഭിവൃദ്ധിപ്പെടുത്തിയേക്കാം, അല്ലെങ്കിൽ അത് നമുക്ക് ഭാവിയിൽ ദോഷമായി പരിണമിക്കയും ചെയ്തേക്കാം. എന്നാല്‍ ദൈവം പറയുന്നത് ശ്രദ്ധിക്കുക
യെരമ്യാവ് 29.11 നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു.

അതുകൊണ്ട് പൂര്‍ണ്ണതയുള്ള ദൈവഹിതം അറിയുവാനും, അത് സന്തോഷത്തോടു കൂടി അനുസരിക്കുവാനും നാം ശ്രദ്ധിക്കേണ്ടതാണ്.

3. അവന്‍ നല്ലവനും, നമ്മുടെ ഭാവി അറിയുന്നവനുമായ നമ്മുടെ സ്രഷ്ടാവായിരിക്കയാല്‍, അവനെ വിശ്വസിക്കുകയും, അനുസരിക്കുകയും ചെയ്യുക എന്നുള്ളതാണ് നമുക്ക് ഏറ്റവും അഭികാമ്യമായ കാര്യം.
സദൃ 3.5,6 പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു.
6 നിന്‍റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്‍റെ പാതകളെ നേരെയാക്കും;
ദൈവത്തോട് കൂടെയും, മറ്റുള്ളവരുമായും നമ്മുടെ ദൈനംദിന നടപ്പിനെക്കുറിച്ചുള്ള അവന്റെ നിർദ്ദേശങ്ങൾ അനുസരിക്കുക എന്നതാണ് അവനെ വിശ്വസിക്കുക എന്നതിന്‍റെ അര്‍ത്ഥം. അവന്റെ വചനം അവനുമായും, മറ്റുള്ളവരുമായുള്ള കൂട്ടായ്മയുടെ ദൈനംദിന മാതൃകയായി മാറുമ്പോൾ, അവന്റെ സ്നേഹം, സൗമ്യത, ജ്ഞാനം, നീതി, കരുണ എന്നിവ നമ്മുടെ ചിന്തയുടെയും മറ്റുള്ളവരെ കാണുകയും അവരുമായി ബന്ധപ്പെടുകയും ചെയ്യുന്നതിന്‍റെ അടിസ്ഥാനമായി മാറുന്നു. പണ്ട് വിശുദ്ധന്മാർക്ക് സ്വന്തമായി ബൈബിളുകൾ ഇല്ലായിരുന്നു, എന്നാൽ അവർ അവരുടെ ഹൃദയത്തിൽ കേട്ടത് ആവർത്തിച്ചും സ്വന്തം ജീവിതത്തിൽ അതിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച് ചിന്തിച്ചും, ആ വചനങ്ങള്‍ അവരുടെ ഹൃദങ്ങളില്‍ സംഗ്രഹിച്ചു. ഇത് അവരെ മാനസാന്തരത്തിലേക്കും അനുസരണത്തിലേക്കും തിരുനാമം നിമിത്തം നീതി പാതകളിൽ നടത്തുന്ന ദൈവത്തിലുള്ള ജീവനുള്ള വിശ്വാസത്തിലേക്കും അവരെ നയിച്ചു, നീതിയും സമാധാനവും എന്നേക്കും വാഴുന്ന തന്റെ സ്വന്തം സാന്നിധ്യത്തിലേക്ക് ദൈവം അവരെ സ്വീകരിച്ചു.

നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം അവന് കീഴടങ്ങി ജീവിക്കുമ്പോള്‍, മറ്റുള്ളവര്‍ നമുക്ക് അവന്റെ ഇഷ്ടത്തോടുള്ള വർധിച്ച സ്നേഹവും അർപ്പണബോധവും നമ്മില്‍ കാണുവാന്‍ ഇടയാകും. നമ്മുടെ ചിന്തകൾ മാനുഷിക സിദ്ധാന്തങ്ങളാലല്ല, മറിച്ച് ദൈവം നമ്മോട് അരുളിച്ചെയ്ത വചനത്താൽ രൂപപ്പെടുമാറാകട്ടെ, അങ്ങനെ നമ്മുടെ പാദങ്ങൾ ഉറച്ച നിലത്ത് നിൽക്കുകയും നമ്മുടെ ധ്യാനം അവനെ പ്രസാദിപ്പിക്കുകയും ചെയ്യും. നമ്മുടെ ഹൃദയങ്ങൾ ദൈവത്തെക്കുറിച്ചുള്ള അറിവിനാൽ കൂടുതൽ കൂടുതൽ നിറയുവാന്‍ ഇടയാകും. അവന്റെ ഇഷ്ടം നമ്മുടെ ഏക സന്തോഷവും ആനന്ദവും ആയിത്തീരട്ടെ. ദൈവനാമം നമ്മിലൂടെ മഹത്യപ്പെടുവാന്‍ ഇടയാകട്ടെ.