+91 9892580744
gospelbroadcast@yahoo.com

Apr-03-46M-ഞാൻ എന് റെ ജനത്തോടു ചേരുമ്പോൾ

Apr-03-46M-ഞാൻ എന് റെ ജനത്തോടു ചേരുമ്പോൾ

LWGB Malayalam Podcast
LWGB Malayalam Podcast
Apr-03-46M-ഞാൻ എന് റെ ജനത്തോടു ചേരുമ്പോൾ
Loading
/

46M_ഞാൻ എന് റെ ജനത്തോടു ചേരുമ്പോൾ

ഉല്‍പത്തി 49.28-33 യിസ്രായേൽഗോത്രം പന്ത്രണ്ടും ഇവ ആകുന്നു; അവരുടെ പിതാവ് അവരോടു പറഞ്ഞത് ഇതു തന്നെ; അവൻ അവരിൽ ഓരോരുത്തന് അവനവന്റെ അനുഗ്രഹം കൊടുത്ത് അവരെ അനുഗ്രഹിച്ചു.
29 അവൻ അവരോട് ആജ്ഞാപിച്ചു പറഞ്ഞത്: ഞാൻ എന്റെ ജനത്തോടു ചേരുമ്പോൾ നിങ്ങൾ ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയിൽ എന്റെ പിതാക്കന്മാരുടെ അടുക്കൽ എന്നെ അടക്കേണം.
30 കനാൻദേശത്തു മമ്രേയ്ക്കു സമീപം, അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്പേലാ എന്ന നിലത്തിലെ ഗുഹയിൽ തന്നെ.
31 അവിടെ അവർ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറായെയും യിസ്ഹാക്കിനെയും അവന്റെ ഭാര്യയായ റിബെക്കായെയും അടക്കി; അവിടെ ഞാൻ ലേയായെയും അടക്കി.
32 ആ നിലവും അതിലെ ഗുഹയും ഹിത്യരോടു വിലയ്ക്കു വാങ്ങിയതാകുന്നു.
33 യാക്കോബ് തന്റെ പുത്രന്മാരോട് ആജ്ഞാപിച്ചുതീർന്നശേഷം അവൻ കാൽ കട്ടിലിന്മേൽ എടുത്തു വച്ചിട്ടു പ്രാണനെ വിട്ടു തന്റെ ജനത്തോടു ചേർന്നു.

അപ്പോസ്തലനായ പൌലോസ് തന്‍റെ ആസന്നമായ രക്തസാക്ഷിത്വത്തെ വിവരിക്കുവാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ വളരെ ശ്രദ്ധേയമാണ്. 2 തിമോ 4.6 ഞാനോ ഇപ്പോൾതന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു.എന്നാണ് പൌലോസ് പറയുന്നത്. ദൈവസേവയില്‍ ചൊരിയപ്പെട്ട പാനീയയാഗമായാണ് പൌലോസ് തന്‍റെ ജീവിതത്തെ നോക്കി കണ്ടത്. ഇവിടെ നിര്യാണകാലം എന്നുള്ളതിന്ന് മൂലഭാഷയില്‍ അനാലിസിസ് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു കപ്പൽ നങ്കൂരം വലിച്ചു അതിൻ്റെ കെട്ടുവള്ളങ്ങളിൽ നിന്ന് അഴിഞ്ഞു പോകുമ്പോൾ അല്ലെങ്കിൽ ഒരു സൈന്യം പാളയം തകർത്ത് മുന്നോട്ട് പോകുമ്പോൾ ഈ പദം സാധാരണയായി ഉപയോഗിക്കുന്നു. പുരാതന ഗ്രീക്ക് ലോകത്ത് ആരെയെങ്കിലും ചങ്ങലയിൽ നിന്ന് മോചിപ്പിക്കുന്നതിനും തറിയിൽ നിന്ന് ഒരു സാധനം വേർപെടുത്തുന്നതിനും ഈ പദം ഉപയോഗിച്ചിരുന്നു. ബൈബിളിൽ വിവരിച്ചിരിക്കുന്നതുപോലെ മരണം ഇതാണ്. ഇവിടെ, ഈ ജീവിതത്തിലെ കഷ്ടപ്പാടുകളിലേക്കും ഹൃദയവേദനകളിലേക്കും നാം നങ്കൂരമിട്ടിരിക്കുന്നു. മരണത്തിൽ, നാം ആ നങ്കൂരങ്ങള്‍ വേര്‍പെടുത്തി, സ്വര്‍ഗ്ഗീയ സ്വർണ്ണ തീരത്തേക്ക് കപ്പൽ കയറുന്നു. യാക്കോബും തന്‍റെ ജീവിതാവസാനത്തില്‍ ഈ പ്രത്യാശയിലാണ് ജീവിച്ചത്.

ഒരിക്കല്‍ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യന് നിയമിച്ചിരിക്കുന്നു എന്നാണ് തിരുവെഴുത്ത് പറയുന്നത്. മരണം എന്നുള്ളത് ഒരു നിമിഷം എന്നതിനേക്കാളുപരി നമ്മെ ഈ ലോകത്തില്‍ നിന്നും, ലോകത്തിന്‍റെ അവബോധത്തില്‍ നിന്നും എന്നന്നേക്കുമായി വേര്‍പിരിക്കുന്ന നിര്‍ണ്ണായക സംഭവമാണ്. അത് നമ്മുടെ ഭൌമിക അസ്തിത്വത്തിന്ന് വിരാമം ഇടുന്നു എന്നു മാത്രമല്ല സര്‍വ്വ ലോകത്തിന്‍റെയും ന്യായാധിപനായ ദൈവത്തോട് കണക്ക് കൊടുക്കേണ്ട ഘട്ടത്തിലേക്ക് അത് നമ്മെ ആനയിക്കുന്നു. ജീവിക്കുന്നവനും, ജീവനേകുന്നവനുമായ ദൈവത്തിലുള്ള വിശ്വാസത്തിലൂടെ ലഭിക്കുന്ന ശക്തിയോടും, ധൈര്യത്തോടും കൂടെ മാത്രമെ നമുക്കതിനെ അഭിമുഖീകരിക്കുവാന്‍ സാധിക്കയുള്ളൂ. ധൈര്യത്തോടും, ഉറപ്പോടും കൂടെ മരണത്തെ അഭിമുഖീകരിച്ച യാക്കോബ്, അപ്പോസ്തലനായ പൌലോസ് തുടങ്ങിയ മഹാന്മാരെ കൂടാതെ മറ്റനേകരെയും ബൈബിളിലുടനീളം നമുക്ക് കാണാവുന്നതാണ്.

ഫറവോന്‍റെ മുമ്പില്‍ താന്‍ പറഞ്ഞതുപോലെ അനേകം കഷ്ടതകൾ സഹിച്ചുകൊണ്ട് യാക്കോബ് 148 വർഷം ജീവിച്ചു. എന്നിരുന്നാലും അദ്ദേഹം തന്‍റെ ജീവിതാവസാനത്തെ ശ്രദ്ധേയമായ ശാന്തതയോടെ നേരിട്ടത്തായി നമുക്ക് കാണാവുന്നതാണ്. അദ്ദേഹത്തിന്‍റെ വിശ്വാസം പൂർണ്ണമായും ദൈവത്തിന്‍റെ വാഗ്ദത്തങ്ങളിൽ അധിഷ്ഠിതമായിരുന്നു. തന്‍റെ മക്കളെ പൂർണ്ണ സൌമ്യതയോടെ അനുഗ്രഹിക്കുവാൻ തന്‍റെ ദൈവവിശ്വാസം അദ്ദേഹത്തെ സഹായിച്ചു. താന്‍ നല്‍കി അനുഗ്രഹങ്ങൾ എല്ലാം തന്നെ ദൈവത്തിന്‍റെ ഇഷ്ടത്തിന് അനുസൃതമായിരുന്നു.

ഇഹലോകത്തില്‍ നിന്ന് വിടപറയേണ്ട സമയം അടുത്തു വന്നപ്പോൾ യാക്കോബ് തന്‍റെ പുത്രന്മാരോട് പറഞ്ഞതു “ഞാൻ എന്‍റെ ജനത്തോടു ചേരും” എന്നാണ്. ഈ പ്രസ്ഥാവനയില്‍ നിന്ന് മരണാനന്തരമുള്ള തന്‍റെ ജീവതത്തെപ്പറ്റിയുള്ള അഗാധമായ തന്‍റെ ഗ്രാഹ്യം ഇവിടെ പ്രകടമാകുന്നുണ്ട്. “വിട്ടുപിരുഞ്ഞു ക്രിസ്തുവിനോടുകൂടെ ആയിരിക്കുക” എന്ന പൌലോസിന്‍റെ ഉറപ്പുള്ള പ്രഖ്യാപനത്തിന് സമാനമായിരുന്നു അദ്ദേഹത്തിന്‍റെ ഈ വിശ്വാസം. യാക്കോബും പൌലോസും മരണത്തെ ഭയത്തോടെയല്ല, മറിച്ച് ദൈവത്തിലുള്ള വിശ്വാസത്തോടും ധൈര്യത്തോടും കൂടിയാണ് അഭിമുഖീകരിച്ചത്.

മരണത്തെ വിവരിക്കുവാൻ വേദപുസ്തകം വിവിധ പദങ്ങളും, ആലങ്കാരിക പ്രയോഗങ്ങളും ഉപയോഗിക്കുന്നതായി നമുക്ക് കാണാം. അവയില്‍ ഓരോന്നും വിശ്വാസികളെ സംബന്ധിച്ചിടത്തോളം മരണത്തിന്‍റെ വ്യത്യസ്തമായ വശങ്ങള്‍ വെളിപ്പെടുത്തുന്നു. പഴയനിയമ വിവരണങ്ങളിലൊന്ന് “തന്‍റെ ജനത്തോട് ഒത്തുചേരുക” എന്ന പ്രയോഗം. മരിക്കുന്ന വ്യക്തി ദൈവത്തിൽ വിശ്വസിച്ച് മരിച്ച തന്‍റെ പൂർവ്വികരുടെ കൂട്ടത്തിൽ ചേരുന്നു എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അബ്രഹാം മരിക്കുകയും തന്‍റെ പൂർവ്വികരിൽ നിന്ന് അകന്ന് കനാനിൽ സംസ്കരിക്കപ്പെടുകയും ചെയ്തു. എന്നാൽ ബൈബിൾ പറയുന്നത് അവൻ “തന്‍റെ ജനത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു” എന്നാണ്. (Genesis 25:9-10). അദ്ദേഹത്തിന്‍റെ ശവസംസ്കാര സ്ഥലം ഇവിടെ പ്രാധാന്യം അര്‍ഹിക്കുന്നില്ല. മറിച്ച്, വിശ്വാസത്തിൽ തനിക്കു മുമ്പേ പോയ ശേത്ത്, ഹാനോക്ക്, നോഹ എന്നിവരെപ്പോലുള്ളവരുമായി അവൻ ആത്മാവിൽ വീണ്ടും ഒന്നിച്ചു എന്നാണ് നാം മനസ്സിലാക്കേണ്ടത്.

ദൈവത്തിൽ വിശ്വസിക്കുന്ന നാം മരണത്തിലൂടെ അവനുമായും അവന്‍റെ ജനവുമായും ഐക്യപ്പെട്ടിരിക്കുന്നു എന്ന വസ്തുതയ്ക്ക് ഈ വാക്യം അടിവരയിടുന്നു. പുനരുത്ഥാനം നിഷേധിച്ച സദുക്യരെ അഭിസംബോധന ചെയ്തപ്പോൾ, നമ്മുടെ കര്‍ത്താവ് ഈ ആശയം ആവർത്തിച്ചതായി നമുക്ക് കാണാം. അബ്രഹാം, യിസഹാക്ക്, യാക്കോബ് എന്നിവരുടെ ദൈവമായ യഹോവയായ സ്വയം വിശേഷിപ്പിക്കുവാനായി പുറപ്പാട് പുസ്തകത്തില്‍ ഉപയോഗിച്ച വാക്കുകൾ അദ്ദേഹം ചൂണ്ടിക്കാണിച്ചു. അവന്‍ അവരുടെ ദൈവം ആയിരുന്നു എന്നല്ല ആകുന്നു എന്നാണ് നാം വായിക്കുന്നത്. അവൻ മരിച്ചവരുടെ ദൈവമല്ലാത്തതിനാൽ ഈ പിതാക്കന്മാർ അവന്‍റെ സാന്നിധ്യത്തിലാണ് ജീവിച്ചിരുന്നത്. (Mark 12:26-27).

പഴയ നിയമ കാലഘട്ടത്തിലെ വിശുദ്ധർ മരണാനന്തര ജീവിതവും ഭൌമിക പുനരുത്ഥാനവും മുൻകൂട്ടി കണ്ടു. അബ്രഹാമിന്‍റെ സമകാലികനായ ഇയ്യോബിന് തന്‍റെ ശരീരം ക്ഷയിച്ചാലും ഭൂമിയിൽ തന്‍റെ വീണ്ടെടുപ്പുകാരനെ കാണുമെന്ന് ദൃഢ വിശ്വാസമുണ്ടായിരുന്നു. തന്‍റെ മരണശേഷം താൻ ദൈവത്തിന്‍റെ മുമ്പിൽ നിൽക്കുമെന്ന വിശ്വാസം ഇയ്യോബ് 19:25-27-ൽ അദ്ദേഹം പ്രകടിപ്പിച്ചു.

ദൈവത്തോടൊപ്പമുള്ള നിത്യജീവനെക്കുറിച്ചുള്ള ഈ ഉറച്ച പ്രതീക്ഷ പുതിയനിയമത്തിലും പ്രതിധ്വനിക്കുന്നതായി കാണാം. 2 തെസ്സലോനിക്യർ 2:1, “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയും അവന്‍റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു:” അങ്ങനെ നാം എപ്പോഴും ക്രിസ്തുവിനോടു കൂടെ ആയിരിക്കുമെന്നു പ്രത്യാശിക്കുന്നു. (1 Thessalonians 4:16-17). മരണം മർത്യജീവൻ അവസാനിപ്പിക്കുത്തതോടൊപ്പം ദൈവത്തിന്‍റെ സാന്നിധ്യത്തിൽ നിത്യജീവൻ ആരംഭിക്കുകയും ചെയ്യുന്നുവെന്ന ഉറപ്പിനെ ഈ വാഗ്ദത്തങ്ങൾ സ്ഥിരീകരിക്കുന്നു.

മരണത്തെ വിവരിക്കുവാൻ നമ്മുടെ കര്‍ത്താവും, അപ്പോസ്തലനായ പൌലോസും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പദപ്രയോഗം “നിദ്ര പ്രാപിക്കുക” എന്നതാണ്. ദൈവജനത്തിന്‍റെ വിശ്രമകാലമെന്ന നിലയിൽ മരണത്തിന്‍റെ താൽക്കാലിക സ്വഭാവത്തെ ഈ പദം അടിവരയിടുന്നു. 1 തെസ്സലോനിക്യർ 4:13 ൽ പൌലൊസ് പറയുന്നുഃ “സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.. 1 കൊരിന്ത്യർ 15:18, “ക്രിസ്തുവിൽ നിദ്രപ്രാപിച്ചവരും നശിച്ചുപോയി. എന്ന് വായിക്കുന്നു. ലാസറിന്‍റെ മരണത്തെക്കുറിച്ച് സംസാരിക്കുമ്പോഴും കർത്താവ് ഈ ആലങ്കാരിക പ്രയോഗം ഉപയോഗിക്കുന്നതായി കാണാം. യോഹന്നാൻ 11:11-14, “നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു എന്നു അവരോടു പറഞ്ഞു.. ശിഷ്യന്മാർ അവനെ തെറ്റിദ്ധരിച്ചതിനാൽ “ലാസർ മരിച്ചു” എന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ദൈവത്തിൽ ആശ്രയിക്കുന്നവർ ഒരു ദിവസം മരണത്തിന്‍റെ ശാന്തമായ ഉറക്കത്തിൽ നിന്ന് നിത്യജീവിതത്തിലേക്ക് ഉണരും.

മരണത്തെ വിശദീകരിക്കാൻ അപ്പോസ്തലനായ പൌലോസ് ഉപയോഗിക്കുന്ന മറ്റൊരു പദം “വിതയ്ക്കുക” എന്നാണ്. 1 കൊരിന്ത്യർ 15:35-38-ൽ, ശരീരത്തിന്‍റെ പുനരുത്ഥാനം ഒരു വിത്ത് നടുന്നതിന് തുല്യമാണ്. “മൂഢാ, നീ വിതെക്കുന്നതു ചത്തില്ല എങ്കിൽ ജീവിക്കുന്നില്ല.”, എന്നദ്ദേഹം എഴുതുന്നു. പൂർണ്ണമായി വളരുന്ന ഒരു ചെടി അത് മുളയ്ക്കുന്ന വിത്തിനെക്കാൾ ഗംഭീരമായിരിക്കുന്നതുപോലെ പുനരുത്ഥാനശരീരം ഭൂമിയിലുള്ളതിനേക്കാൾ വളരെ മഹത്വമുള്ളതായിരിക്കും. പുനരുത്ഥാനം വിശ്വാസികളെ അവർക്ക് മുമ്പ് അറിയാമായിരുന്ന ജീവിതത്തേക്കാൾ താരതമ്യപ്പെടുത്താനാവാത്തവിധം മെച്ചപ്പെട്ടതും രൂപാന്തരപ്പെട്ടതുമായ ഒരു അസ്തിത്വത്തിലേക്ക് നമ്മെ നയിക്കുന്നു.

നമ്മുടെ കര്‍ത്താവിന്‍റെ മരണത്തെ വിവരിക്കുമ്പോൾ മർക്കോസ് 15:37-ൽ ഉപയോഗിച്ചിരിക്കുന്നതുപോലെ “പ്രാണനെ വിട്ടു” എന്ന പദപ്രയോഗം ശരീരത്തിന്‍റെയും ആത്മാവിന്‍റെയും വേർപിരിയലിനെ എടുത്തുകാണിക്കുന്നു. ഈ അർത്ഥത്തിൽ മരണം എന്നത് ശരീരത്തിൽ നിന്ന് ആത്മാവിനെ വേർതിരിക്കുന്നതാണ്. “ന്യുമ” അല്ലെങ്കിൽ ശ്വാസം എന്ന് വിളിക്കപ്പെടുന്ന ആത്മാവ് ശരീരത്തില്‍ നിന്ന് പോകുന്നു. ശരീരം നിര്‍ജ്ജീവമാവുകയും, ലോകത്തോട് പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഈ വേർപിരിയൽ ആത്മാവിന്‍റെ അസ്തിത്വത്തിന്‍റെ അവസാനത്തെ അർത്ഥമാക്കുന്നില്ല. “ആത്മാവില്ലാത്ത ശരീരം ചത്തതാണ്” എന്ന് യാക്കോബ് 2:26 പറയുന്നു.

പൌലോസ് തന്‍റെ ആസന്നമായ രക്തസാക്ഷിത്വത്തെ വിവരിക്കുവാന്‍ ഉപയോഗിക്കുന്ന പദം ഇവിടെ ശ്രദ്ധേയമാണ്. 2 തിമോ 4.6 ഞാനോ ഇപ്പോൾതന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു.എന്നാണ് പൌലോസ് പറയുന്നത്. ഇവിടെ നിര്യാണകാലം എന്നുള്ളതിന്ന് മൂലഭാഷയില്‍ അനാലിസിസ് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു കപ്പൽ നങ്കൂരം വലിച്ചു അതിൻ്റെ കെട്ടുവള്ളങ്ങളിൽ നിന്ന് അഴിഞ്ഞു പോകുമ്പോൾ അല്ലെങ്കിൽ ഒരു സൈന്യം പാളയം തകർത്ത് മുന്നോട്ട് പോകുമ്പോൾ ഈ പദം സാധാരണയായി ഉപയോഗിക്കുന്നു. പുരാതന ഗ്രീക്ക് ലോകത്ത് ആരെയെങ്കിലും ചങ്ങലയിൽ നിന്ന് മോചിപ്പിക്കുന്നതിനും തറിയിൽ നിന്ന് ഒരു സാധനം വേർപെടുത്തുന്നതിനും ഈ പദം ഉപയോഗിച്ചിരുന്നു. ബൈബിളിൽ വിവരിച്ചിരിക്കുന്നതുപോലെ മരണം ഇതാണ്. ഇവിടെ, ഈ ജീവിതത്തിലെ കഷ്ടപ്പാടുകളിലേക്കും ഹൃദയവേദനകളിലേക്കും നാം നങ്കൂരമിട്ടിരിക്കുന്നു. മരണത്തിൽ, നാം ആ നങ്കൂരങ്ങള്‍ വേര്‍പെടുത്തി, സ്വര്‍ഗ്ഗീയ സ്വർണ്ണ തീരത്തേക്ക് കപ്പൽ കയറുന്നു.

കനാനിൽ തന്നെ സംസ്കരിക്കാൻ യാക്കോബ് തന്‍റെ പുത്രന്മാരോട് നിർദ്ദേശിച്ചു. അത് അദ്ദേഹത്തിന്‍റെ പൂർവ്വികരെയോ പൈതൃകത്തെയോ ബഹുമാനിക്കാനുള്ള ഒരു നിര്‍ദ്ദേശമായിരുന്നില്ല. പകരം, ദൈവത്തിന്‍റെ വാഗ്ദത്തങ്ങളിൽ അവൻ തികഞ്ഞ വിശ്വാസം പ്രകടമാക്കി. ദൈവം തീർച്ചയായും തന്‍റെ വചനം പാലിക്കുമെന്നും അബ്രാഹാം, സാറാ, യിസ്ഹാക്ക്, റിബെക്കാ, ലേയാ എന്നിവരോടൊപ്പം സംസ്കരിക്കപ്പെട്ടിരുന്ന കനാൻ അവകാശികളായി അവരെ തിരികെ കൊണ്ടുപോകുമെന്നും അടിവരയിട്ട് തന്‍റെ പുത്രന്മാരോട് സ്ഥിരീകരിക്കാനുള്ള ശ്രമമായിരുന്നു. അബ്രഹാം, സാറാ, യിസഹാക്ക്, റിബേക്കാ, ലേയാ തുടങ്ങിയ തന്‍റെ പ്രിയപ്പെട്ടവര്‍ അന്ത്യവിശ്രമം കൊള്ളുന്ന കനാനിലേക്ക് തന്‍റെ മൃതശരീരവുമായി തന്‍റെ മക്കള്‍ യാത്രചെയ്യുമ്പോള്‍, ദൈവം തന്നോടും തന്‍റെ പിതാക്കന്‍മാരോടും സത്യം ചെയ്ത വാഗ്ദത്തദേശം നിശ്ചമായും അവര്‍ക്കും അവരുടെ മക്കള്‍ക്കും അവകാശമായി ലഭിക്കും എന്ന വസ്തുത ഉറക്കെ പ്രസ്ഥാവിക്കുകയായിരുന്നു. അബ്രഹാമിന്‍റെ ജനം പ്രവാസികളായി അന്യരാജ്യത്ത് അടിമകളാക്കപ്പെടുമെങ്കിലും 400 വർഷങ്ങൾക്ക് ശേഷം അവർ കാനാനിലേക്ക് മടങ്ങിവരും എന്നായിരിന്നു ദൈവീക വാഗ്ദത്തം. (Genesis 15:13-16).

നമ്മുടെ ജീവിതകാലം എത്ര ഹൃസ്വമാണെന്നും, ആ കാലമൊക്കെയും നാം നീതിപൂര്‍വ്വം ജീവിക്കേണ്ടിതിന്‍റെ ആവശ്യം സഭാപ്രസംഗി 7.2 ല്‍ ലേഖകന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. പാപം കാരണം മരണം ലോകത്തിൽ പ്രവേശിച്ചു, വേദനയും രോഗവും വേർപിരിയലും കടന്നുവന്നു. എന്നിരുന്നാലും യേശുക്രിസ്തു തന്‍റെ ക്രൂശുമരണത്തിലൂടെ മരണത്തിന്‍റെ മുള്ളായ പാപം നീക്കം ചെയ്തു. ക്രിസ്തു അതിനെ കീഴടക്കിയതിനാൽ ക്രിസ്തുവിന്‍റെ ജനമെന്ന നിലയിൽ നാം മരണത്തെ ഭയപ്പെടേണ്ടതില്ല. 1 കൊരിന്ത്യർ 15:55, “ഹേ മരണമേ, നിന്‍റെ ജയം എവിടെ? ഹേ മരണമേ, നിന്‍റെ വിഷമുള്ളു എവിടെ? എന്ന് അപ്പോസ്തലനായ പൌലോസ് ചോദിക്കുന്നു.
മരണം നമ്മെ സംബന്ധിച്ചിടത്തോളം നിത്യജീവന്‍റെ കവാടം മാത്രമാണ്.

മരണം നമുക്ക് നഷ്ടമല്ല, മറിച്ച് നേട്ടമാണ്. “ഫിലിപ്പിയർ 1:21, “എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു.”. നിത്യമായ ആശ്വാസത്തിലേക്കും സന്തോഷത്തിലേക്കും പ്രതിഫലത്തിലേക്കുമുള്ള നമ്മുടെ പ്രവേശനമാണ് മരണം. പ്രവാചകനായ ദാനിയേലിനോട് “നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്‍റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റുവരും.”. (Daniel 12:13). എന്ന് ദൈവം പറയുന്നു. നമ്മുടെ നല്ല ഇടയനായ കർത്താവായ യേശു മരണനിഴൽ താഴ്വരയിൽപ്പോലും നമ്മോടുകൂടെ ഉള്ളത്കൊണ്ട് നാം ഭയപ്പെടേണ്ടതില്ല. (Psalm 23:4).

യേശുക്രിസ്തുവിനെ “മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും കർത്താവ്” ആയി . (Romans 14:9) കാണുന്നു. അവൻ ജീവിതത്തിന് മാത്രമല്ല, അതിനപ്പുറത്തേക്കുള്ള നിത്യതയിലേക്കും നമ്മുടെ യജമാനനാണ്. ഈ ജീവിതത്തിൽ അവനുമായി ബന്ധപ്പെട്ടവർ എന്നേക്കും അവനോടൊപ്പമായിരിക്കും. കർത്താവ് തന്‍റെ രക്തം കൊണ്ട് നമ്മെ വിലയ്ക്കു വാങ്ങി. (1 Corinthians 6:20). നമ്മൾ ജീവിച്ചാലും മരിച്ചാലും നമ്മൾ അവന്‍റെ ജനമാണ്. (Romans 14:8). ജീവിതത്തിൽ ആയാലും മരണത്തിൽ ആയാലും, നമ്മുടെ പരമാധികാരിയായ കർത്താവായ യേശുക്രിസ്തു നമ്മെ എന്നേക്കും തന്‍റെ സംരക്ഷണത്തിൽ നിലനിർത്തുന്നുവെന്ന് നമുക്ക് വിശ്വസിക്കാം.

നിത്യമരണത്തില്‍ നിന്ന് വിടുവിക്കപ്പെട്ടവരായും, നിത്യജീവങ്കലേക്ക് ആനയിക്കപ്പെട്ടവരുമായി നമുക്ക് ജീവിക്കാം. അവനെ പൂർണ്ണമായി വിശ്വസിക്കുകയും അവന്‍റെ സ്നേഹത്തിൽ ഉറച്ചുനിൽക്കുകയും ചെയ്തുകൊണ്ട് മാത്രമേ നമുക്കവനെ പ്രസാദിപ്പിക്കാൻ സാധിക്കയുള്ളൂ. അതിന്നായി ദൈവം നമ്മെ സഹായിക്കട്ടെ.

Post a comment