12M_വിശ്വാസത്തോടു കൂടെ സ്ഥിരത
ഉല്‍പത്തി 16.1 അബ്രാമിന്‍റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാൽ അവൾക്കു ഹാഗാർ എന്നു പേരുള്ള ഒരു മിസ്രയീമ്യദാസി ഉണ്ടായിരുന്നു.
2 സാറായി അബ്രാമിനോട്: ഞാൻ പ്രസവിക്കാതിരിപ്പാൻ യഹോവ എന്‍റെ ഗർഭം അടച്ചിരിക്കുന്നുവല്ലോ. എന്‍റെ ദാസിയുടെ അടുക്കൽ ചെന്നാലും; പക്ഷേ അവളാൽ എനിക്കു മക്കൾ ലഭിക്കും എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്ക് അനുസരിച്ചു.
3 അബ്രാം കനാൻദേശത്തു പാർത്തു പത്തു സംവത്സരം കഴിഞ്ഞപ്പോൾ അബ്രാമിന്‍റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്‍റെ ഭർത്താവായ അബ്രാമിനു ഭാര്യയായി കൊടുത്തു.
ബൈബിളിന്‍റെ അതുല്യമായ സത്യസന്ധതയും ഉയര്‍ന്ന ജീവിതമൂല്യങ്ങളും, സത്യത്തിന്‍റെ പ്രാധാന്യത്തെ നമുക്ക് എടുത്ത് കാണിക്കുന്നു. സത്യമാണ് ദൈവിക സ്വഭാവത്തിന്‍റെ അടിസ്ഥാനം. അതു നന്നെയാണ് സ്നേഹത്തിന്‍റെ സത്തയും.
തിരുവെഴുത്ത് അതിലെ കഥാപാത്രങ്ങളുടെ വലിയ വിജയങ്ങളും അതുപോലെതന്നെ അവരുടെ ദയനീയ പരാജയങ്ങളും നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. ഇതെല്ലാം നമ്മുടെ ഉദ്ബോധനത്തിനും, ആത്മീയ അഭിവൃത്തിക്കും വേണ്ടി എഴുതിയതാണ്. അബ്രഹാമിന് ഏകദേശം 75 വയസ്സായപ്പോൾ താൻ ഒരു മഹത്തായ രാഷ്ട്രമായി മാറുമെന്ന വാഗ്ദത്തം തനിക്ക് ലഭിച്ചു. 10 വർഷം കനാനിൽ താമസിച്ചിട്ടും ദൈവം വാഗ്ദത്തം ചെയ്തതു പോലെ തനിക്ക് ഒരു സന്തതിപോലും ജനിച്ചില്ല ഇവിടെയാണ് അബ്രഹാമും സാറയും ദൈവത്തോട് ആലോചിക്കാതെ സ്വന്തം തീരുമാനങ്ങളിലേക്ക് തിരിഞ്ഞത്.
ഈ സംഭവത്തിൽ നിന്ന് നമുക്ക് ചില പാഠങ്ങള്‍ പഠിക്കുവാന്‍ സാധിക്കും
തന്‍റെ വാഗ്ദത്തം നിറവേറ്റുവാൻ ദൈവത്തിന് നമ്മുടെ സഹായം ആവശ്യമില്ല. അവന്‍റെ സമയത്ത് അവനത് ചെയ്യുവാൻ കഴിയും.
നമ്മുടെ ചെറിയ വിശ്വാസത്തിന് അനുയോജ്യമായ രീതിയിൽ ദൈവത്തിന്‍റെ വാഗ്ദാനങ്ങളും കൽപ്പനകളും വ്യാഖ്യാനിക്കുകയോ വളച്ചൊടിക്കുകയോ നാം ചെയ്യുവാന്‍ പാടില്ല. ദൈവം സാറയെയാണ് അബ്രഹാമിന്‍റെ ഏക ഭാര്യയായി അംഗീകരിച്ചത്, ആയതിനാൽ അവളിലൂടെ മാത്രമേ വാഗ്ദത്ത സന്തതിയെ ദൈവം ആഗ്രഹിച്ചുള്ളൂ.
ദൈവം വാഗ്‌ദത്തം നിവൃത്തിക്കുന്നതിന് കാലതാമസം വരുത്തുന്നത് കൊണ്ട് അവൻ നമ്മോട് ചെയ്ത വാഗ്ദത്തം നിഷേധിക്കുന്നു എന്നോ അത് നിറവേറ്റാൻ കഴിയുകയില്ലെന്നോ അർത്ഥമാക്കുന്നില്ല. ദൈവത്തിന്‍റെ സമയം അത് ഏറ്റവും തികവുള്ളതാണ്. കാലതാമസത്തിലുള്ള ദൈവിക ജ്ഞാനം പലപ്പോഴും നമുക്ക് അവസാനം മാത്രമേ മനസ്സിലാകയുള്ളൂ. യോസേഫിന്‍റെ ജീവിതം നാം ശ്രദ്ധിച്ചാല്‍, അവനെ മിസ്രായേമിലേക്ക് അടിമയായി വിറ്റില്ലായിരുന്നെങ്കിൽ, അവൻ തന്‍റെ സഹോദരന്മാരെപ്പോലെ വിദ്യാഭ്യാസമില്ലാത്ത ദേശാന്തരിയായ ഒരാട്ടിടയനായി ജീവിതം അവസാനിപ്പിക്കുമായിരുന്നു. ഭൂമിയിലെല്ലാടവും ഉണ്ടായിരുന്ന ക്ഷാമത്തില്‍ തന്‍റെ കുടുംബവവും നശിച്ചുപോകുമായിരുന്നു. എന്നാൽ പോത്തിഫറിന്‍റെ വീട്ടിൽ കാര്യസ്ഥനായിരുന്ന സമയം, കൊട്ടാരത്തിന് സമീപമുള്ള വലിയതും സമ്പന്നവുമായ ഒരു കുടുംബത്തിന്‍റെ ദൈനംദിന വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവുകൾ ദൈവം അവനെ പഠിപ്പിച്ചു, രാജാവിന്‍റെ ഒരു പ്രധാന ഉദ്യോഗസ്ഥനായ അകമ്പടിനായകനായിരുന്ന പോത്തിഫർ വളരെ ഉയർന്നതും ഉത്തരവാദിത്തമുള്ളതുമായ ഒരു പദവി വഹിക്കുന്ന വ്യക്തി ആയിരുന്നു. താൻ ചെയ്യാത്ത കുറ്റത്തിന് പിന്നീട് തടവിലാക്കപ്പെടുകയും, സ്വപ്നം വ്യാഖ്യാനിക്കാൻ പാനപാത്രവാഹകനെയും അപ്പക്കാരനെയും സഹായിക്കുകയും ചെയ്തപ്പോൾ, പാനപാത്രവാഹകൻ ഫറവോന്‍റ മുമ്പില്‍ തന്‍റെ സംഗതി പറകയും തന്നെ കാരാഗ്രഹത്തില്‍ നിന്ന് വിടുവിക്കും എന്നവന്‍ പ്രതീക്ഷിച്ചു. എന്നാൽ പാനപാത്രവാഹകൻ 2 വർഷത്തേക്ക് ആ കാര്യം മറന്നുപോയതായി നാം വായിക്കുന്നു. നമുക്ക് ഇത് ക്രൂരവും അനാവശ്യവുമായ കാലതാമസമായി തോന്നിയേക്കാം. എന്നിരുന്നാലും, ദൈവം ഇത് അനുവദിച്ചതിന് ഒരു തക്കതായ കാരണമുണ്ടെന്ന് ഉണ്ടെന്ന് അൽപ്പം ചിന്തിച്ചാൽ നമുക്ക് ഗ്രഹിക്കാവുന്നതാണ്. പാനപാത്രവാഹകൻ താന്‍ കാരാഗ്രഹത്തില്‍ നിന്ന് പുറത്ത് വന്നയുടനെ ഫറവോനോട് നേരിട്ട് അപേക്ഷിക്കുകയും യോസേഫിനെ മോചിപ്പിക്കുകയും ചെയ്‌തിരുന്നെങ്കിൽ, അവൻ മിസ്രയേമിലെ ഒരു ദരിദ്രനായ പരദേശിയോ, വീണ്ടും ഒരു അടിമയോ ആയിതീര്‍ന്നിരിക്കാമായിരുന്നു. അല്ലെങ്കിൽ അവൻ വീണ്ടും തന്‍റെ പിതാവിന്‍റെ ഭവനത്തിലേക്ക് മടങ്ങിപ്പോയി അവിടെ തന്‍റെ സഹോദരന്മാരെപ്പോലെ ഒരാട്ടിടയനായിത്തീരുവാൻ ഇടയാകുമായിരുന്നു. എന്നാൽ കാരാഗ്രഹത്തില്‍ തനിക്ക് ലഭിച്ച ആ സമയത്ത്, മിസ്രായേമിലെ രാജ്യതന്ത്രജ്ഞതയിലും, കൊട്ടാര ആചാരങ്ങളിലുമുള്ള തന്‍റെ വിദ്യാഭ്യാസം പൂർത്തിയാക്കുവാനും, രാജാവിന്‍റെ കുടുംബത്തിന്‍റെ വഴികളെക്കുറിച്ച് പഠിച്ചു, മിസ്രായേമിലെ കുലീന വിഭാഗത്തെ നിയന്ത്രിക്കുവാനുള്ള പരിശീലനം സിദ്ധിക്കുവാനം സാധിച്ചു. രാജാവിന്‍റെ തടവറയിലുണ്ടായിരുന്ന എല്ലാവരും തന്നെ രാജാവുമായി അടുത്ത ബന്ധം പുലര്‍ത്തിയവരായിരുന്നു. കാരാഗ്രഹ വാസത്തിലൂടെ ദൈവം യോസേഫിനെ മിസ്രായേമിലെ ഏറ്റവും ഉയർന്ന സ്ഥാനത്തേക്ക് ഒരുക്കുകയായിരുന്നു. പരിശുദ്ധാത്മാവിന്‍റെ വിദ്യാഭ്യാസത്തെ നാം ഒരിക്കലും നിന്ദിക്കരുത്.
ദൈവത്തിന്‍റെ പദ്ധതിയും ഇച്ഛയും ജഡിക മാർഗങ്ങളിലൂടെയല്ല നാം പ്രാവർത്തികമാക്കേണ്ടത്. അതിനാൽ, മനുഷ്യനില്‍ നിന്ന് വരുന്ന ഏതൊരു അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, അത് പ്രത്യക്ഷത്തില്‍ തെറ്റായി തോന്നുന്നില്ലെങ്കിലും, അത് സ്വീകരിക്കുന്നതിന് മുമ്പ് കർത്താവിന്‍റെ മുമ്പാകെ നാം വയ്ക്കേണ്ടതാണ്. ഈ സാഹചര്യത്തിൽ സാറ എടുത്ത തീരുമാനം മുഖാന്തരം പില്‍കാലത്ത് വലിയ ദുരിതത്തിനും, അസൂയയ്ക്കും സ്വന്തം വീട്ടിലെ കലഹത്തിനും വിത്ത് പാകുകയായിരുന്നു. കൂടാതെ, ഇസഹാക്കിലൂടെയുള്ള തന്‍റെ തലമുറയ്ക്കും ഹാഗാർ മുഖേനയുള്ള അബ്രഹാമിന്‍റെ മകനായ ഇസ്മായേലിന്‍റെ തലമുറകള്‍ക്കും തമ്മിലുള്ള ദീർഘകാല ശത്രുതയ്ക്ക് ഇത് അടിത്തറയിട്ടു. പിന്നീട്, ഈ പൈതല്‍ അബ്രഹാമിന്‍റെ പ്രീതിയും സ്നേഹവും ആസ്വദിച്ചിരുന്നപ്പോൾ തന്നെ തന്‍റെ അർദ്ധസഹോദരനും, വാഗ്ദത്ത പുത്രനായ ഇസഹാക്കിനെ പരിഹസിക്കാൻ തുടങ്ങി. അടിമ സ്ത്രീയായ ഹാഗാറിനെ അവളുടെ മകനോടൊപ്പം പുറത്താക്കാനുള്ള സാറയുടെ ഉപദേശം കർത്താവ് അംഗീകരിച്ചു. നാം വിനയത്തോടെ ദൈവത്തോട് അടുത്ത് നടക്കുകയും എല്ലാം അവനായി സമര്‍പ്പിക്കാനും, അവന്‍റെ ഉത്തരത്തിനായി കാത്തിരിക്കാനും തയ്യാറാണെങ്കിൽ മാത്രമേ മറ്റുള്ളവരിൽ നിന്നുള്ള ആത്മീയവും ജഡീകവുമായ ഉപദേശങ്ങൾ തമ്മിലുള്ള വ്യത്യാസം നമുക്ക് മനസ്സിലാക്കാൻ സാധിക്കയുള്ളൂ.
കര്‍ത്താവിന്നായി കാത്തിരിക്കുന്നത് മൂലം ദൈവം നമ്മില്‍ ഉളവാക്കുന്ന ഒരു പ്രധാന സ്വഭാവഗുണമാണ് സ്ഥിരത. തൽക്ഷണ സംതൃപ്തിയുടെ ലോകത്താണ് നാം ജീവിക്കുന്നത്. എന്നാൽ ദൈവത്തിന്‍റെ വാഗ്ദത്തങ്ങൾ പ്രാപിക്കുവാന്‍ ദീര്‍ഘക്ഷമയും സ്ഥിരതയും നമുക്ക് ആവശ്യമാണ്, കാരണം ദൈവം തന്‍റെ പുത്രന്‍റെ പ്രതിച്ഛായയിലേക്ക് നമ്മുടെ ഹൃദയങ്ങളെയും മനസ്സിനെയും പുതുക്കാൻ ആഗ്രഹിക്കുന്നു. നമുക്ക് സന്തോഷവും സുഖവും തോന്നുക എന്നത് മാത്രമല്ല അവന്‍റെ ലക്ഷ്യം. അതുകൊണ്ട് സഹിഷ്‌ണുത ക്രിസ്‌തീയ പക്വതയ്‌ക്ക് അത്യന്താപേക്ഷിതമാണ്. നമ്മുടെ ആഗ്രഹങ്ങള്‍ക്കും, താല്‍പര്യങ്ങള്‍ക്കും ഉടന്‍ സംതൃപ്തി നേടുന്നതിന്ന് പകരം വിനയത്തോടെ ദൈവം പ്രവർത്തിക്കുമെന്ന് വിശ്വസിക്കുവാനും അവന്നായി കാത്തിരിക്കാനും തീരുമാനിക്കുന്നതാണ് സ്ഥിരതയുടെ ഫലം. നമ്മിലൂടെ ദൈവം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളും അതിന്‍റെ സമയക്രമങ്ങളുമെല്ലാം നാമല്ല നിശ്ചയിക്കേണ്ടത്.
സ്ഥിരോത്സാഹത്തിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദത്തിന്‍റെ അർത്ഥം “വിശ്വാസത്തിലും കടമയിലും സഹനത്തിൻ കീഴിലുള്ള സ്ഥിരത” എന്നാണ്. “സ്ഥിരത” എന്നത് ബുദ്ധിമുട്ടുകൾക്കിടയിലും നിരന്തരമായ പരിശ്രമത്തെ സൂചിപ്പിക്കുന്നു. “ഒരാളെ കീഴടങ്ങാൻ അനുവദിക്കാത്ത സ്വഭാവഗുണം” എന്ന് അതിനെ നിർവചിക്കാം. ദൈവം സത്യസന്ധനാണെന്നും എന്തുവന്നാലും അവന്‍ വാക്ക് പാലിക്കുമെന്നും ഉള്ള നമ്മുടെ വിശ്വാസം നാം വിട്ടു കളയരുത്. ദൈവത്തിൻറെ വാഗ്ദത്തം ഉപേക്ഷിക്കുന്നത് നമ്മുടെ ക്രിസ്തീയ നടപ്പിൽ നമുക്ക് സംഭവിക്കാവുന്ന ഏറ്റവും ഭീകരമായ വീഴ്ചയാണ്, കാരണം അത് ദൈവത്തെ അസത്യവാദി എന്ന് വിളിക്കുന്നതിന് തുല്യമാണ്.
വാഗ്ദത്തനിവര്‍ത്തി സാധ്യമല്ലെന്ന് തോന്നിക്കുന്ന സാഹചര്യങ്ങളില്‍, ദൈവം തന്‍റെ വാഗ്ദത്തങ്ങളില്‍ വിശ്വസ്തനാണ് എന്ന സത്യം നാം മറന്ന് പോകരുത്. നാം കര്‍ത്താവിങ്കലേക്ക് നോക്കുന്നതിന്ന് പകരം നമ്മുടെ സാഹചര്യങ്ങളിലേക്ക് നോക്കുമ്പോഴാണ് പരീക്ഷകളില്‍ വീണ് പോകുന്നത്. പത്രോസിനോടായി കർത്താവിന്‍റെ ചോദ്യം, “നീ എന്തിന്ന് സംശയിച്ചു?” എന്നത് ഇവിടെ പ്രസക്തമാണ്. സഹായിപ്പാന്‍ കഴിയാതെവണ്ണം എന്‍റെ കൈ കുറുതായിപ്പോയോ എന്ന് മറ്റൊരിടത്ത് ദൈവം ചോദിക്കുന്നുണ്ട്.
തക്കസമയത്ത് ഫലം കായിക്കുവാന്‍ ദൈവവചനം സ്ഥിരതയോടെ നാം അനുസരിക്കേണ്ടത് ആവശ്യമാണ്. ആതിന്‍റെ ആദ്യ പടി എന്നത് വചനം ശ്രദ്ധയോടെ കേള്‍ക്കുക എന്നതാണ്. കേട്ട വചനം ഗുണമുള്ള നല്ല ഹൃദയത്തില്‍ സംഗ്രഹിക്കുന്നത് ഫലം കായിക്കുന്നതിന്ന് മുന്നോടിയായി നടക്കേണ്ടകാര്യമാണ്. വചനത്തിന്‍റെ ഗാംഭീര്യവും, നന്മയും അഭിനന്ദിക്കമാത്രമല്ല അതിനെ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാക്കി, നാം സ്വീകരിച്ച വചനത്തിന്‍റെ അടിസ്ഥാനത്തില്‍ നമ്മുടെ മനസ്സിനെ രൂപാന്തരപ്പെടുത്തേണ്ടതും ആവശ്യമാണ്.
നമ്മുടെ ജീവിതത്തില്‍ നാം കടന്ന് പോകുന്ന എല്ലാ സാഹചര്യങ്ങളും നമ്മുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കുന്നതിന്ന് വേണ്ടി ദൈവം അനുവദിക്കുന്നതാണെന്ന് നാം മനസ്സിലാക്കണം. ജീവതത്തിന്‍റെ പരീക്ഷണഘട്ടങ്ങളില്‍ വിശ്വാസം സ്ഥിരതയായും, സഹനമായും വെളിപ്പെട്ടുവരും. വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങള്‍ നമുക്ക് മുന്നില്‍ ഇല്ലായിരുന്നു എങ്കില്‍ ഈ സത്യങ്ങള്‍ നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുമായിരുന്നില്ല. നാം ദൈനം ജീവതത്തിലെടുക്കുന്ന തീരുമാനങ്ങളെക്കുറിച്ച് ദൈവത്തിന്‍റെ ചിന്ത എന്താണെന്ന് നമുക്ക് അറിയുവാന്‍ കഴികയില്ലായിരുന്നു. എന്നാല്‍ ഈ അനുഗ്രിക്കപ്പെട്ട സാക്ഷ്യങ്ങള്‍ നമുക്ക് മുന്നിലുള്ളത്കൊണ്ട്, നമ്മുടെ പിതാക്കന്മാരുടെ വിശ്വാസജീവിതാനുഭവങ്ങള്‍ നമ്മുടേതാക്കി തീര്‍ക്കുവാനും അതു വഴി ദൈവത്തില്‍ നിന്ന് നല്ല സാക്ഷ്യം പ്രാപിക്കുവാനും നമുക്ക് സാധിക്കും. റോമ 15.4 എന്നാൽ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.
വേദപുസ്തിലുടനീളം സ്ഥിരതയുടെ ഉദാഹരണങ്ങള്‍ നമുക്ക് കാണാവുന്നതാണ്. തന്‍റെ ഭവനത്തില്‍ നിന്ന് ദൂരദേശത്തേക്ക് ഒരടിമയായി കൊണ്ടുപോയപ്പോഴും, ആ അന്യദേശത്ത് നാനാവിധ പരീക്ഷളിലകപ്പെട്ടപ്പോഴും തനിക്ക് ദൈവത്തില്‍ നിന്ന് ലഭിച്ച വാഗ്ദത്തം ത്യജിക്കാതെ, സഥിരതയോടെ മുറുകെ പിടിക്കുവാനും, വാഗ്ദത്തനിവര്‍ത്തി കാണുവാനും യോസേഫിന് സാധിച്ചു. തന്‍റെ ജീവനൊഴികെ മറ്റെല്ലാം തന്നെ തനിക്ക് നഷ്ടപ്പെട്ടപ്പോഴും ഇയ്യോബ് തന്‍റെ ദൈവത്തിലുള്ള വിശ്വാസത്തെ വിട്ടുകളഞ്ഞില്ല. ഇളംപ്രായത്തില്‍തന്നെ രാജാവായി അഭിഷേകം ചെയ്തിരുന്നെങ്കിലും ദാവീദിന്ന് അനേക വര്‍ഷങ്ങളോളം ശൌലിന്‍റെ മുന്‍പില്‍ നിന്ന് ഓടി രക്ഷപ്പെടേണ്ടതായി വന്നിരുന്നു. എന്നാലും താന്‍ ദൈവത്തിങ്കലുള്ള വിശ്വാസം ത്യജിച്ചില്ല. പ്രാവസത്തിന്‍റെ ആ നാളുകള്‍ തന്‍റെയുള്ളില്‍ സ്ഥിരമായ പ്രത്യാശയെയും, ദൈവത്തിലുള്ള സന്തോഷവും നിറഞ്ഞുവരുവാന്‍ ഇടയാക്കിയെന്ന് മാത്രമല്ല ശൌലിനോടുള്ള എല്ലാ കൈപ്പും, മാനസിക അകല്‍ചയും ഇല്ലാതാക്കുവാനും ദൈവം സഹായിച്ചു. തന്‍റെ മിഷനറി യാത്രകളില്‍ പൌലോസിന് നിരന്തര കഷ്ടങ്ങളും, തടസ്സങ്ങളും, പ്രതികൂലങ്ങളും തരണം ചെയ്യേണ്ടതായി വന്നു. എന്നാല്‍ ഈ കഷ്ടങ്ങലിലൊന്നും തളര്‍ന്ന് പോകാതെ ജാതികളുടെ അടുക്കലേക്ക് സത്യ സുവിശേഷം എത്തിക്കുക എന്ന ദൈവിക ശുശ്രൂഷ നിറപടിയായി നിവര്‍ത്തിക്കുവാന്‍ തനിക്ക് സാധിച്ചു. ഞാന്‍ നല്ല പോര്‍ പൊരുതി, വിശ്വാസം കാത്തു, ഓട്ടം തികച്ചു എന്ന് ജീവിതാന്ത്യത്തില്‍ സാക്ഷ്യം പറയുവാന്‍ തനിക്ക് സാധിച്ചു.
സാക്ഷികളുടെ ഈ അനുഗ്രിഹിക്കപ്പെട്ട ഒരു കൂട്ടം നമുക്കു മുമ്പിലുള്ളത് കൊണ്ട് തനിക്ക് മുമ്പില്‍ വെച്ചിരുന്ന സന്തോഷം ഓര്‍ത്ത് ക്രൂശിനെ സഹിച്ച നമ്മുടെ കര്‍ത്താവില്‍ ദൃഷ്ടിവെച്ച് നമ്മുടെ ഓട്ടം സ്ഥിരതയോടെ ഓടാം. ദൈവം അവന് സകലനാമത്തിലും മേലായ നാമം നല്‍കി. ഈ കര്‍ത്താവിലാശ്രയിക്കുവാനും, , പരീക്ഷാഘട്ടങ്ങളില്‍ വിശ്വാസത്തില്‍ തളര്‍ന്ന് പോകാതെ ദൈവിക വാഗ്ദത്തങ്ങളെ മുറുകെപിടിച്ചു മുന്നേറുവാനും,ദൈവം നമ്മുടെ ജീവിതത്തില്‍ അനുവദിക്കുന്ന സകല പ്രയാസങ്ങളും സഹിച്ച് അവനെ സന്തോഷത്തോടു കൂടി അനുസരിക്കുവാനും വലിയാനായ ദൈവം നമ്മെ സഹായിക്കട്ടെ.
നമ്മുടെ ജീവിതത്തിലെ ഓരോ അനുഭവവും കൂടുതൽ വിശ്വാസം വളർത്തിയെടുക്കാൻ നമ്മെ സഹായിക്കുന്നു. നമ്മുടെ വിശ്വാസത്തിന്‍റെ പരീക്ഷണങ്ങളെ അഭിമുഖീകരിക്കുന്ന സ്ഥിരോത്സാഹത്തിലും ധൈര്യത്തിലും വിശ്വാസം പ്രകടമാകുന്നു. തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന അത്തരം ഓർമ്മകൾ ഇല്ലെങ്കിൽ, ദൈവം നമ്മെക്കുറിച്ച് എങ്ങനെ ചിന്തിക്കുന്നുവെന്നും നമ്മുടെ തീരുമാനങ്ങളെയും മനോഭാവങ്ങളെയും കുറിച്ച് അവൻ എന്താണ് ചിന്തിക്കുന്നതെന്നും നമുക്കറിയില്ല. ഈ തിരുവെഴുത്തു ഓർമ്മകൾ ഉപയോഗിച്ച്, നമ്മുടെ പിതാക്കന്മാരുടെ അനുഭവങ്ങൾ വിശ്വാസത്തിലൂടെ നമുക്ക് പുനരുജ്ജീവിപ്പിക്കാനും അവർ ചെയ്ത അതേ നല്ല റിപ്പോർട്ട് സമ്പാദിക്കാനും കഴിയും. വിശ്വാസത്താൽ നീതീകരിക്കപ്പെടുന്നതിനും അതേ പ്രത്യാശ ഉണ്ടായിരിക്കുന്നതിനും അങ്ങനെ അതേ സ്ഥിരോത്സാഹം കാണിക്കുന്നതിനും, വിശ്വാസത്തിന്‍റെ അതേ പ്രതിഫലത്തിൽ പ്രവേശിക്കുന്നതിനും വേണ്ടിയാണ് ഈ കാര്യങ്ങൾ അവർക്കുവേണ്ടി മാത്രമല്ല, നമുക്കുവേണ്ടി എഴുതിയതാണ്.
സഹിഷ്‌ണുതയുടെ ഉദാഹരണങ്ങൾ ബൈബിളിലുടനീളം കാണാം. കഠിനമായ പ്രലോഭനങ്ങളുമായി ദൂരദേശത്തേക്ക് തന്‍റെ വീട്ടിൽ നിന്ന് കൊണ്ടുപോകുമ്പോൾ ജോസഫ് വാഗ്ദാനം കൈവിട്ടില്ല, പക്ഷേ അതിന്‍റെ പൂർത്തീകരണം കാണാൻ സഹിച്ചു. തന്‍റെ ജീവനൊഴികെ എല്ലാം തന്നിൽ നിന്ന് അപഹരിക്കപ്പെട്ടപ്പോൾ ഇയ്യോബ് തന്‍റെ വിശ്വാസം വലിച്ചെറിഞ്ഞില്ല. മുമ്പ് രാജാവായി അഭിഷേകം ചെയ്യപ്പെട്ടെങ്കിലും ദാവീദിന് അനേക വർഷങ്ങളോളം തന്‍റെ ജീവനുവേണ്ടി ഓടേണ്ടി വന്നു. എന്നിട്ടും അവൻ തളർന്നില്ല. പ്രവാസത്തിന്‍റെ ആ കാലങ്ങൾ ദൈവത്തിലുള്ള അവന്‍റെ ഉറച്ച പ്രതീക്ഷയും സന്തോഷവും വളർത്തിയെടുക്കുകയും ശൗലിനോടുള്ള എല്ലാ വിദ്വേഷവും കഠിനമായ വികാരങ്ങളും നീക്കുകയും ചെയ്തു. അപ്പോസ്തലനായ പൗലോസിന് തന്‍റെ ദീർഘവും കഠിനവുമായ മിഷനറി യാത്രകളിൽ ഏറെയും ആവർത്തിച്ചുള്ള പീഡനങ്ങളും, തടസ്സങ്ങൾ മറികടക്കലും, ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടിവന്നു. എന്നിട്ടും വിജാതീയരിലേക്ക് സുവിശേഷം എത്തിക്കാൻ കർത്താവ് ഏൽപ്പിച്ച ജോലി പൂർത്തിയാക്കുമെന്ന പ്രതീക്ഷയിൽ അവൻ ഉറച്ചുനിന്നു. “ഞാൻ ഒരു നല്ല പോരാട്ടം നടത്തി, വിശ്വാസം കാത്തുസൂക്ഷിച്ചു, എന്‍റെ ഗതി പൂർത്തിയാക്കി” എന്ന് തന്‍റെ ജീവിതാവസാനത്തിൽ അദ്ദേഹത്തിന് പറയാൻ കഴിയും. പട്ടിക തുടരാം.
ഈ തിളങ്ങുന്ന സാക്ഷികളെ നമ്മുടെ മനസ്സിൽ നിലനിർത്തിക്കൊണ്ട്, തന്‍റെ പിതാവിന്‍റെ സത്യവും സ്നേഹവും അറിഞ്ഞുകൊണ്ട്, തന്‍റെ മുമ്പിൽ വെച്ചിരിക്കുന്ന സന്തോഷം നിമിത്തം കുരിശ് സഹിച്ച നമ്മുടെ കർത്താവായ ക്രിസ്തുവിലേക്ക് നമുക്ക് ഏറ്റവും കൂടുതൽ നോക്കാം. എല്ലാറ്റിനുമുപരിയായ നാമവും ശക്തിയും അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചു. വിശ്വാസത്തിൽ ദുർബ്ബലപ്പെടാനുള്ള പ്രലോഭനം മാറ്റിവെക്കാൻ നമുക്ക് പരിശ്രമിക്കാം, പകരം ദൈവത്തിന്‍റെ വാഗ്ദാനങ്ങളിൽ പ്രത്യാശ വെയ്ക്കുക, അങ്ങനെ ദൈവം അനുവദിക്കുന്നതെല്ലാം സഹിച്ചുനിൽക്കുകയും എന്നാൽ അവനിൽ വിശ്വസിക്കുകയും സന്തോഷത്തോടെ അവനെ അനുസരിക്കുകയും ചെയ്യാം. ദൈവം അനുഗ്രഹിക്കട്ടെ.



Post a comment